2019 ഓഗസ്റ്റ് 31, ശനിയാഴ്‌ച

18.കരണ്ടികളുടെ മാരത്തോണ്‍ ഓട്ടം


ഞങ്ങള്‍ പുറത്തു താമസിക്കുന്ന കരണ്ടികള്‍ കോളേജില്‍ നടക്കുന്ന കളികളില്‍ അപൂര്‍വ്വം മാത്രമേ ചേരാരുള്ളൂ.   ലോഡ്ജിനടുത് ചെറിയ കോര്‍ത്ടുന്റാക്കി ഷട്ടില്‍ കളിക്കും ചിലര്‍ , മറ്റു ചിലര്‍ സമയം പോകാന്‍ ചീട്ടു കളിക്കും, അതും വല്ലപ്പോഴും മാത്രം. കോളേജു ടീമില്‍ ഇടം ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുന്നവര്ക്കുമാത്രമേ കിട്ടാറുള്ളൂ.  പുസ്തകപ്പുഴുക്കള്‍ എന്ന സല്‍പേരും ഉള്ളതുകൊണ്ട് ഞങ്ങള്‍ ഇതൊന്നും കാര്യമാക്കാറില്ല. പലരും പോക്കറ്റ് ബില്ല്യാര്‍ഡ്സില്‍ ലോക നിലവാരം പുലര്‍ത്തുന്നു എന്നത് സത്യം ആണെങ്കിലും.  ഇതൊന്നും കളി കാണാന്‍ തടസ്സം അല്ലല്ലോ. 

അന്ന് ടി കെ എമ്മില്‍ കളികളുടെയും കളിക്കാരുടെയും സുവര്‍ണകാലം ആയിരുന്നു. ഫുട്ബാള്‍, ബാസ്കറ്റ്ബാള്‍, വോളിബാള്‍ എന്നിവയില്‍ കൊല്ലം ജില്ലാ ലീഗില്‍ ടി കെ എമ്മിന് എതിരാളികള്‍ ദുര്‍ലഭം ആയിരുന്നു. പത്തിലധികം വര്ഷം ദേശീയ സംസ്ഥാന ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ ആയിരുന്ന എസ രാമാനുജം, കളിയിലും പഠിത്തത്തിലും ഒരു പോലെ മികവു പുലര്‍ത്തിയിരുന്ന പി സി മുഹമ്മദ്‌ കുഞ്ഞി, സ്റ്റൊപ്പര്‍  ബാക്ക് രാധാകൃഷ്ണന്‍  ബാസ്കട്റ്റ് ബാളില്‍ സണ്ണി, ഹാരീസ്, വോളിബാളില്‍ നീളന്‍ മുഹമ്മദ്‌ കുഞ്ഞി എന്നീ പേരുകള്‍ ഓര്‍മ്മയില്‍  വരുന്നു. പി സി മുഹമ്മദ്‌ കുഞ്ഞി യുനിവേര്‍സിറ്റി ഒന്നാം റാങ്കും ദേശീയ ഫിട്ബാള്‍ ടീമില്‍ അംഗത്വവും  കിട്ടിയ ആള്‍ ആയിരുന്നു. മിക്കവാറും രണ്ടോ മൂന്നോ ദക്ഷിണ മേഖലാ ടൂര്‍ണമെന്റുകള്‍ കോളേജില്‍ വച്ച് നടത്തുക പതിവായിരുന്നു.  ടി കെ എം ടീം പതിവായി  ഫൈനലില്‍ ഏറ്റുമുട്ടുന്ന  ചില ടീമുകള്‍ ഫുട്ബാളില്‍ അലിണ്ട്, കൊല്ലം എസ എന്‍ കോളേജ് ( കളി മാത്രമല്ല കയ്യാങ്കളിക്കും പ്രസിദ്ധര്‍)  വോളിബാളില്‍  എം ജി കോളേജ് , ബാസ്കട്ബാളില്‍ മാര്‍ ഇവാനിയോസ് കോളേജ് ഇവയൊക്കെ ആയിരുന്നു.  എം ജി കൊളെജിലെ ടീമുമായി കളിക്കുമ്പോള്‍ കളി കാണാന്‍ അവരുടെ  പി ഡി  യുടെ  മുഖത്തു നോക്കിയാല്‍ മതി.  സ്മാഷും ലിഫ്റ്റും ബ്ലോക്കും എല്ലാം അവിടെ കാണാം.  

കളി മോശമായാല്‍ കണ്ണുരുട്ടും, മീശ വിറയ്ക്കും , ചുണ്ടില്‍ നല്ല തെറിതന്നെ വരും എന്ന് തോന്നുന്നു. കളി തോറ്റാല്‍   അദ്ദേഹം  കളിക്കാര്‍ക്ക്‌ തിരിച്ചുപോകാന്‍ വണ്ടിക്കൂലി കൊടുക്കുകയില്ലെന്നു പറയുന്നു. ഭയങ്കര ചൂടന്‍. നങ്ങളുടെ പി ഡി  അഹദ് സാര്‍ നല്ല തികഞ്ഞ അഭ്യാസിയും ഗുസ്ഥിക്കാരനെപ്പോലെ  ഇന്നത്തെ  സിക്സ് പാക് ആയിരുന്നു. സാറിന്റെ  മസില്‍ ഡാന്‍സ് വിശേഷ ദിവസങ്ങളില്‍  സാര്‍ അവതരിപ്പിക്കും. വളരെ സരസന്‍. 

വാര്‍ഷിക അത്ലെട്ടിക് മീറ്റില്‍, പ്രത്യേകിച്ചും നാലാം വര്‍ഷവും അഞ്ചാം വര്‍ഷവും ഞങ്ങള്‍ കരണ്ടികളും  പങ്കെടുക്കും. പ്രധാനപ്പെട്ട ഇനം നീണ്ട ഓട്ടങ്ങളാണ്. ക്രോസ് കണ്ട്രി, 5000, 10000 മീട്ടര്‍  ഓട്ടങ്ങള്‍.  ഇതാകുമ്പോള്‍  മെല്ലെ ഓടിയാല്‍ മതി, ഞങ്ങളുടെ കഴിവനുസരിച്ച് ചുമ്മാതെ കൂട്ടത്തില്‍ ഓടും.  പക്ഷെ സ്റെഡിയത്തില്‍   ആദ്യം ഫിനിഷ് ചെയ്യുന്ന ആള്‍ക്ക് പുറകെ ആര് രൌണ്ട്  വരെ പുറകില്‍ ആകുമ്പോള്‍  കൂക്കലും  റഫറിമാരുടെ തെറിയും കൊണ്ടഭിഷേകം ഉറപ്പു. ഞങ്ങളുടെ ലക്‌ഷ്യം ഓട്ടം പൂര്‍ത്തിയാക്കുക  മാത്രമാണ്, സമ്മാനം ഒന്നും ലക്ഷ്യമല്ല. പക്ഷെ  ഞങ്ങളെ  പ്രോത്സാഹിപ്പിക്കാന്‍ ഞങ്ങളുടെ കൂട്ടുകാര്‍  മാത്രമേ  ഉണ്ടാവുകയുള്ളൂ പലപ്പോഴും . ഞങ്ങള്‍ നാല് പേര്‍ ആണ് ഓടാന്‍ കൂടുന്നത്.  ആശാന്‍( ബ്രിഗേഡിയര്‍) ശശി, പാലാ മുരളി, ചെട്ടികുളങ്ങര രവീന്ദ്രന്‍, മാവേലിക്കര മുരളി. ചിലരൊക്കെ വഴിയില്‍ വച്ച് നിറുത്തും. മൂന്നു നാല് റൌണ്ട് കഴിയുമ്പോള്‍  ഭയങ്കര ക്ഷീണം കൊണ്ടു നിര്‍ത്താനുള്ള കലശലായ മോഹം തോന്നും. അപ്പോള്‍ പിടിച്ചു നിന്നാല്‍ പിന്നെ അങ്ങനെ ഒഴുകി പൊയ്ക്കൊള്ളും.  അവസാനം തീര്‍ന്നു കഴിയുമ്പോള്‍ മാത്രമാണ് വിവരം അറിയുക. ഒരാഴ്ചയെങ്കിലും നടക്കാന്‍ തന്നെ വിഷമം, കക്കൂസില്‍ പോയി ഇരിക്കാനാണ് കൂടുതല്‍ വിഷമം.എന്നാലും ഞങ്ങള്‍ അടുത്ത വര്‍ഷവും മത്സരിക്കും. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ