2019 ഓഗസ്റ്റ് 31, ശനിയാഴ്‌ച

14 സെക്കന്റ് ഷോയും സൈക്കിള്‍ പഠനവും


å
ഞങ്ങളുടെ നാട്ടില്‍, കുട്ടനാട്ടില്‍, അന്ന് സൈക്കിള്‍ അത്ര പ്രചാരത്തിലില്ല. ഞങ്ങളുടെ നാട്ടിലെ സൈക്കിള്‍ കൊതുമ്പു വള്ളമാണ്. ഒരാള്‍ക്കും രണ്ടാള്‍ക്കും മാത്രം സ്വയം തുഴഞ്ഞു യാത്ര ചെയ്യാന്‍ പറ്റിയ ചെറിയ വള്ളം. എന്നാല്‍ അല്പം മോഡേണ്‍ ആകാന്‍ കൊല്ലത്തു വച്ച് സൈക്കിള്‍ ചവിട്ടാന്‍ പഠിക്കാന്‍ തീരുമാനിച്ചു. സൈക്കിള്‍  വാടക വളരെ  കുറവ്, പ്രത്യേകിച്ചും രാത്രിയില്‍ എട്ടുമണി കഴിഞ്ഞാല്‍. അമ്പതു പൈസാ രാത്രിമുഴുവന്‍ സൈക്കിള്‍  ചവിട്ടാം. നിലാവുള്ള ഒരു രാത്രിയില്‍ കരുനാഗപ്പള്ളിക്കാരന്‍ സുബേയറും മാവേലി ക്കരക്കാരം മുരളിയും കൂടി എന്നെ സൈക്കിള്‍ പഠിപ്പിക്കാന്‍  ശ്രമം തുടങ്ങി. വൈകുന്നേരത്തെ  കഞ്ഞി (ഡിന്നര്‍) കഴിഞ്ഞാണ്  പരിപാടി. രാത്രി പത്തു മണി വരെ  രണ്ടു പേരും എന്നെ സൈക്കിളില്‍ ഇരുത്തി ഉന്തി നോക്കി, ഞാന്‍ സൈക്കിളിന്മേല്‍ ഇരുന്നു ടാന്‍സ്‌ കളിക്കുകയാണോ എന്ന് അവര്‍. അരമണിക്കൂര്‍ കഴിഞ്ഞു  ഒരു മണിക്കൂര്‍ കഴിഞ്ഞു ,അല്പം പോലും  പുരോഗമനം ഇല്ലെന്നു കണ്ടു അവര്‍ പുറത്തു രണ്ടടിയും ഇടിയും തന്നു വായില്‍ തോന്നിയ തെറി കൊണ്ടഭിശേകവും നടത്തി  മതിയാക്കി പടിപ്പിക്കല്‍. പിന്നീട്  അവരോടു  സൈക്കിള്‍ പഠിപ്പിക്കാന്‍ പറയാനുള്ള  ധൈര്യം ഇല്ലായിരുന്നു.

ഞങ്ങളുടെ  ലോഡ്ജില്‍ സ്ഥിരമായി  വരുന്ന ഒരു സുഹൃത്തുണ്ടായിരുന്നു, രണ്ടാമന്‍ കുറ്റിയില്‍ നിന്ന് വരുന്ന  ശശിധരന്‍. (ഞങ്ങള്‍ അന്നും ഇന്നും ആശാന്‍ എന്ന് വിളിക്കും , ഇന്ന് ആര്മ്മിയില്‍ സിഗ്നല്‍ കോറില്‍ സ്തുത്യര്‍ഹമായ സേവനം കഴിഞ്ഞു ബ്രിഗേഡിയര്‍  ആയി പിരിഞ്ഞു  തിരുവനതപുരത്ത്  താമസിക്കുന്നു ). അദ്ദേഹം ഒരു സൈക്കിളില്‍ ആണ് കോളേജില്‍ വരുന്നത്. അവധി ദിവസം വൈകുന്നേരങ്ങളില്‍. അല്പം ഉയരം കൂടിയ സൈക്കിള്‍ ആണ്, എന്റെ  കാല്‍ താഴെവരെ എത്തുകയില്ല.  ഒരിക്കല്‍  ആശാനുമായി ബീച്ചില്‍ പോയി. ആശാന്‍  സൈക്കിളില്‍  റെയില്‍വേ സ്റ്റേഷന്റെ അടുത്തെത്തി  ഞങ്ങല്‍ ബസ്സിലും. അവിടെ നിന്ന് ബീച്ചിലേക്ക് നടക്കുമ്പോള്‍  സൈക്കിള്‍ എന്നെ ഏല്പിച്ചു. ഉരുട്ടിക്കൊള്ളാന്‍. സൈക്കിള്‍ വെറുതെ ഉരുട്ടാനും അല്പം ഹാന്‍ഡില്‍ ബാലന്‍സ്  വേണമെന്ന് അന്നാണ്  എനിക്ക് മനസ്സിലായത്‌. രണ്ടു മൈലില്‍ അധികം ഇങ്ങനെ സൈക്കിള്‍ ഉരുട്ടിയത് അല്പം ഹാന്‍ഡില്‍ ബാലന്‍സ് കിട്ടാന്‍ കാരണമായി. പിന്നീട്  അവധി ദിവസം അദ്ദേഹം  ലോഡ്ജില്‍ വരുമ്പോള്‍ ടെ  ലോഡ്ജിന്റെ അടുത്തുള്ള ഒരു  വോളിബാള്‍ കോര്‍ട്ടില്‍ ആശാന്റെ സൈക്കിളിന്റെ കാരിയറില്‍  ഇരുന്നു സൈക്കിള്‍ ചവിട്ടാന്‍ സ്വയം പഠിക്കാന്‍ തുടങ്ങി. കുറെ ദിവസം കൊണ്ടു  ഒരു മാതിരി ചവിട്ടാന്‍ പഠിക്കാനായി. കാലിന്റെ മുട്ടിനു താഴെ പെടല്‍ തട്ടി  അവിടവിടെ തൊലി പോയത് മാത്രം നഷ്ടം.   ക്രമേണ എന്റെ  കാലിനു പാകമായ സൈക്കിള്‍ വാടയ്ക്കെടുത്  ചവിടാം എന്നായി.  ചുരുക്കത്തില്‍ ചില കാര്യങ്ങള്‍  ആര് പഠിപ്പിച്ചാലും  പഠിക്കുകയില്ല, സ്വയം പഠിച്ചാല്‍ മാത്രമേ  പഠിക്കാന്‍  കഴിയൂ.  എന്ന് എനിക്ക് മനസിലായി. 

കിളികൊള്ളൂരില്‍ അന്ന് ഒരു ഓല തിയേറ്റര്‍ ഉണ്ടായ്രുന്നു, എസ വി തിയേറ്റര്‍ എന്നുപേര്‍. അവിടെ വല്ലപ്പോഴും സെക്കന്റ് ഷോ കാണാന്‍ പോകുമായിരുന്നു. ചെലവ് കുറവ് ടിക്കറ്റ്  രണ്ടാം ക്ലാസ് മതി, രാത്രി സൈക്കിള്‍ വാടയ്ക്കെടുത്താല്‍ തിരിച്ചു നടക്കേണ്ട. എനിക്ക് അങ്ങോട്ടും ഇങ്ങോട്ടും സൈക്കിള്‍ ചവിട്ടുകയും ആവാം.. അങ്ങോട്ട്‌ പോകുമ്പോള്‍ ഒന്ന് രണ്ടു പ്രാവശ്യം ആരെയോ  സൈക്കിള്‍ ഇടിച്ചു വീഴ്ത്തി കൂട്ടുകാര്‍  നാടുകാരോടു  മാപ്പ് പറഞ്ഞു  തടി കേടാകാതെ രക്ഷപ്പെടുത്തി. ഇങ്ങോട്ട് പോരുമ്പോള്‍ റോഡില്‍  വാഹനങ്ങളും ആള്‍ക്കരും കുറവായതുകൊണ്ട്  യാത്ര സുഖം.  പഴയ ഏതെങ്കിലും  മൂന്നാം കിട തമിഴ് സിനിമ ആയിരിക്കും, എനിക്ക് സിനിമയേക്കാള്‍ സൈക്കിള്‍  ചവിട്ടല്‍ ആണ് പ്രധാനം. അങ്ങനെ പല പ്രാവശ്യം സെക്കന്റ് ഷോ  കണ്ടപോള്‍ സൈക്കിള്‍ ചവിട്ടല്‍  ശരിയായി പഠിച്ചു.

കൊല്ലത്തു  പഠിക്കുമ്പോള്‍  ആദ്യത്തെ  രണ്ടു വര്ഷം  എന്റെ ആരോഗ്യനില  വളരെ മോശമായിരുന്നു. അന്നും ഇന്നും കുറെയൊക്കെ  അലട്ടുന്ന ടോന്സില്സ്  ആയിരുന്നു വില്ലന്‍. ചെറിയ തോതില്‍ മഴയോ വെയിലോ കൊണ്ടാല്‍ ടോന്സിളിസില്‍ അണുബാധ ഉണ്ടായി  വലിയ  പനി ഉണ്ടാകും. 104-104  ഡിഗ്രി വരെ പണി വരും. മൊന്നു നാല് ദിവസം  ക്ലാസ്സില്‍ പോകാന്‍ കഴിയുകയില്ല.  ഒരിക്കല്‍ വീട്ടിലേക്കു  കത്തെഴുതാന്‍ ആറെമെസ്സില്‍ നിന്ന് ഇന്ലന്ടു വാങ്ങി എഴുതി തുടങ്ങിയപ്പോള്‍  അവിടെ ബോധം കെട്ടു വീണു. കോളേജില്‍ ചികിത്സാ സൗകര്യം ഇല്ലാത്തത് കൊണ്ടു ബീച്ച് റോഡില്‍ എബനിസര്‍  എന ആശുപത്രിയില്‍ ആണ് പോകുക. സള്‍ഫ  മരുന്നുകള്‍ ഇഷ്ടം പോലെ കഴിക്കുമായിരുന്നു. ഒരിസല്‍, പെന്റിദ് സള്‍ഫ, സ്ല്ഫനാമെയ്ഡ എന്നിങ്ങനെയുള്ള മരുന്നുകള്‍ ഡോക്ടരുടെ  കുറിപ്പില്ലാതെ  കിട്ടുകയില്ല. 
ടോന്സില്സ്  നിരന്തര സല്യം ആയതുകൊണ്ട്  അതു ശസ്ത്രക്രിയ  മൂലം മുറിച്ചു മാറ്റാന്‍ തീരുമാനിച്ചു.  രണ്ടാം വര്ഷം കഴിഞ്ഞ മദ്ധ്യ വേനല്‍ അവധിക്കു പ്ലാന്‍ ചയ്തു. ആലപ്പുഴ ജില്ലാ ആശുപത്രി (പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രി) യിലെ ഒരു ഡോ.  മുസ്തഫാ കമാല്‍ ആസ്തൃയയില്‍ നിന്ന്  ഉന്നത ബിരുദം വാങ്ങി  ഈ എന്‍ റ്റി  സ്പെഷ്യലിസ്റ്റ്റ് ചെയ്യാമെന്നേറ്റു. അന്ന് ഒരു നായ സ്ത്രീയെ  വിവാഹം കഴിച്ച വിപ്ലവകാരി. സര്‍ക്കാര്‍  ആസ്പത്രി  ട്രി ആണെങ്കിലും അയാള്‍ക്ക്‌ ഓപ്പെരെഷന് കൃത്യം പണം എണ്ണികൊടുക്കണം.  പണമിടപാടു എന്റെ ഒരു ചിറ്റപ്പന്‍ വഴിയായിരുന്നു.  പറഞ്ഞുറപ്പിച്ച പണം അച്ഛന്‍  ചിറ്റപ്പനെ ഏല്പിച്ചു. ഒരു ദിവസം വൈകുന്നേരം രാമവര്‍മ്മ ക്ലബ്ബില്‍ നിന്ന്  വന്നാണ്  ഓപ്പെറെഷന്‍  ചെയ്തത്.  തൊണ്ടയുടെ ഉള്‍ഭാഗം മാത്രം മരവിപ്പിച്ചു ചിരവ മാതിരി ഒരുപകരണം ഉപയോഗിച്ച് അല്പാല്പമായി ചുരണ്ടി എടുത്താണ് ടോന്സില്‍ മുറിച്ചു മാറ്റിയത്. ചിറ്റപ്പന്‍ പണം മുഴുവന്‍ കൊടുക്കാഞ്ഞത് കൊണ്ടാണോ  ഒപ്പേരെഷനിടയില്‍ അയാളുടെ  കുപ്പായത്തില്‍  രക്തം തുപ്പിയത് കൊണ്ടാണോ  അറിയില്ല, അയാള്‍  ടോന്സില്സ് പൂര്‍ണമായും  മാറ്റിയില്ല.  തിന്റെ ഒരു ഭാഗം ബാക്കി വച്ചിട്ടുണ്ട്  എന്ന്  ഏതോ ഡോക്ടര്‍ പിന്നീട് പരിശോധിച്ചപ്പോള്‍ പറഞ്ഞു.    ഏതായാലും  ടോന്സില്സ്  മൂലമുള്ള  പനിയുടെ  ആവൃത്തി  കുറഞ്ഞു, കാഴ്ചയില്‍ കുറവ് വന്നു  കണ്ണാടി  വെയ്ക്കേണ്ടി വന്നു എന്ന് മാത്രം. 
 
പക്ഷെ  ഇപ്പോള്‍  ടോന്സില്സ്  മുറിച്ചു മാറ്റുക ശരിയായ രീതി അല്ലെന്നു  പറയുന്നു.  ശ്വാസകൊസ രോഗങ്ങള്‍ വരാതിരിക്കാനുള്ള  ഒരു സുരക്ഷാ വാല്‍വ്  ആയി ടോന്സില്സ്  പ്രവര്‍ത്തിക്കുന്നു. സ്വയം അണുബാധ ഏറ്റുകൊണ്ടു. അതുകൊണ്ടാണോ  അറിയില്ല എനിക്ക് ഇപ്പോഴും ചെറിയ ജല ദോഷം പോലും വന്നാല്‍  വളരെ പെട്ടെന്നാണ്  ചുമയും മറ്റും വരുന്നതു.  ചുമ തുടങ്ങിയാല്‍  ആണ്ടിബയോടിക്സ് കഴിച്ചാലും ഇല്ലെങ്കിലും ഒരാഴ്ചയോ അതിലധികമോ  കഴിയും മാറാന്‍.   അത് കൊണ്ടു   കുഞ്ഞുങ്ങളുടെ ടോന്സില്സ് മുറിച്ചു മാറ്റുന്നതിന് മുമ്പ് നല്ലവണ്ണം ആലോചിച്ചു മാത്രം ചെയ്യുക.



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ