2017 മാർച്ച് 19, ഞായറാഴ്‌ച

13.സുഹൃത്തിന്റെ വീട്ടിലെ താമസം


കരണ്ടികളാണെങ്കിലും മിക്കവാറും ഒരു വര്ഷ ത്തില്‍ കൂടുതല്‍ ഒരു ലോഡ്ജില്‍ താമസിക്കാരില്ല. കാരണം പലതാണ്. രണ്ടാം വര്ഷമായപ്പോള്‍ ഞങ്ങ ളുടെ ഒരു സഹപാഠിയുടെ വീട്ടിലെ ഒരു കെട്ടിടത്തില്‍ താമസിക്കുവാന്‍ അവസരം കിട്ടി. വലിയ ഒരു വീടും വളപ്പും. പ്രധാന കെട്ടിടത്തിന്റെ തൊട്ട ടുത്തുള്ള ഒരു ചെറിയ കെട്ടിടം. മൂന്നു മുറിയുള്ളത് ഞങ്ങള്ക്ക് വാടകയ്ക്ക് തന്നു. അയാളുടെ മുത്തച്ഛനും ചെറിയമ്മയും ഭര്ത്താ്വും അവരുടെ നാല് വയസ്സുമുള്ള കുട്ടിയും മാത്രമാണ് അന്തേവാസി കള്‍. മുത്തച്ഛന്‍ പട്ടാളത്തില്‍ നിന്ന് പിരിഞ്ഞതാണെന്ന് തോന്നുന്നു, ഒരു കേണല്‍ മീശയും കടുപ്പിച്ച നോട്ടവും. ചെറിയമ്മ സുന്ദരി ടീച്ചറാണ്, ഒരു കുട്ടി യുടെ അമ്മയാണെന്ന് തോന്നുകയില്ല, അത്ര ചെറുപ്രായം. ഭര്ത്താ വ് ഒരു പ്രത്യേക ടൈപ്, വടക്കന്‍ പാട്ടടിസ്ഥാനമായി പിടിച്ച സിനിമകളില്‍ നട്ടെല്ലില്ലാത്ത ഒരു സ്ഥിരം കഥാപാത്രമായി അഭിനയിക്കുന്ന ഗോവിന്ദന്കുട്ടിയുടെ രൂപസാദൃശ്യം ഉള്ള ഒരാള്‍. എം ആര്‍ രാധയുടെ പോലെ ഒരു പതിനൊന്നു മീശ. ഞങ്ങള്‍ ജീവിതവും ചുറ്റുപാടും ഉള്ള ‘ഗ്രാമസൗന്ദര്യ’വും ആസ്വദിച്ചു തന്നെ അവിടെ കൂടി. മുത്തച്ഛന്‍ ഞങ്ങളോട് തീരെ അടുപ്പമില്ല, മാസാമാസം വാടക വാങ്ങാന്‍ മാത്രമേ അടുത്ത് വരുമായിരുന്നുള്ളൂ. 

ഞങ്ങളുടെ കൂടെ പഠിക്കുന്നയാളുടെ അച്ഛന്‍ ജഡ്ജി ആയിരുന്നു എന്നു പറഞ്ഞുകേട്ടു. അയാള്ക്ക് ‌ അച്ഛനുമായി മാസാമാസം കിട്ടുന്ന പണത്തിന്റെ മാത്രം ബന്ധമേ ഉള്ളൂ എന്ന് ചിലപ്പോള്‍ തോന്നും. ആള്‍ വളരെ നല്ല രീതിയില്‍ ചിത്രം വരയ്ക്കും. ഡ്രായിംഗില്‍ ബഹു കേമന്‍. കൂടുകാര്ക്കൊക്കെ ഗ്ലാസ് പ്രിന്റെടുക്കാന്‍ സഹായിക്കും. ക്ലാസില്‍ ചെയ്യേണ്ട ഡ്രായിംഗ് അല്ലാത്ത അസൈന്മെന്റുകള്‍ കോപ്പിയെടുക്കു ന്നതില്‍ വിദഗ്ദ്ധന്‍. ഞാന്‍ ചെയ്ത അസെയിന്മെന്ടു ആശാന്‍ വൃത്തിയായി കോപ്പി യടിച്ചു കളര്‍ പെന്സിദല്‍ കൊണ്ടു ബോര്ഡരൊ ക്കെ വരച്ചു സബ്മിറ്റ് ചെയ്യും. അയാള്‍ പത്തില്‍ പത്തു മാര്ക്ക്ം വാങ്ങുമ്പോള്‍ നേരെ ചൊവ്വേ ചെയ്ത എനിക്കു ഒമ്പത് മാര്ക്ക് മാത്രം. എന്റെ അസെയിന്മെന്റില്‍ വെട്ടും തിരുത്തും ഉണ്ടാവും, അയാളുടെതു ക്ലീന്‍ ക്ലീന്‍. ഭംഗിയും വൃത്തിയും അയാളുടെ കോപ്പിയില്‍ ഉള്ളത്ര എന്റെതില്‍ കാണുകയില്ലല്ലോ. 

ഞങ്ങളുടെ കെട്ടിടത്തില്‍ പഴയ ഒരു റേഡിയോ ഉണ്ടായിരുന്നു. മുത്തച്ഛന്‍ എന്തുകൊണ്ടോ അത് അവിടെ തന്നെ വെച്ചിരുന്നു. അതില്‍ സിലോണില്‍ (ശ്രീലങ്ക) ദൂരവാണിയില്‍ നിന്നോ വിവിധ്ഭാരതിയില്‍ നിന്നോ ഉള്ള ഹിന്ദി സിനിമാ ഗാനങ്ങള്‍ രാത്രി വൈകും വരെ കേള്ക്കുമായിരുന്നു. പഠിക്കുമ്പോള്‍ പാട്ടുകേട്ടുകൊണ്ടു ഗഹനമായ പാഠങ്ങള്‍ പോലും പഠിക്കാനുള്ള ശീലം അങ്ങനെ ഉണ്ടായി. ചെറിയമ്മയുടെ മകന്‍ ചെറിയ കുട്ടി വല്ലപ്പോഴും മാത്രം ഞങ്ങളുടെ അടുത്ത് വരും. ഒരു പാവം പയ്യന്‍. ചെറിയമ്മയെ അപൂര്വ്വം മാത്രമേ പുറത്തു കാണാന്‍ കിട്ടുമായിരുന്നുള്ളൂ. നാല് ചോരത്തിളപ്പുള്ള പഞ്ചാരക്കുട്ടന്മാര്‍ അവിടെ താമസിക്കുന്നത് കൊണ്ടാവാം. അതോ മുത്തച്ഛനെ ഭയന്നാണോ അറിയില്ല. ഭര്ത്താ്വു ഞങ്ങളുമായി ചങ്ങാത്തം കൂടാന്‍ വരാറില്ല ഏതായാലും സുഹൃ ത്തിന്റെ വീട്ടിലെ താമസവും കോപ്പിയടിയും ഒരു വര്ഷം കൊണ്ടവസാനിച്ചു. അടുത്ത വര്ഷം വേറെ ലോഡ്ജന്വേഷിച്ചു ഞങ്ങള്‍ താമസം മാറ്റി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ