2017 മാർച്ച് 12, ഞായറാഴ്‌ച

എഞ്ചിനീയറിംഗ് കോളേജിലെ ഓര്മ്മ കള്‍ - 2 :

                                     കിടച്ചത്‌ കല്യാണം


വൈദ്യശാസ്ത്രമായിരുന്നു അച്ഛന്റെയും ജ്യെഷ്ടന്റെയും എന്റെയും ഒന്നാമത്തെ ആഗ്രഹം. പ്രത്യേകിച്ചും ഞങ്ങളുടെ എല്ലാമെല്ലാമായിരുന്ന അമ്മ രോഗത്തോടു പൊരുതി പരാജയപ്പെട്ട സാഹചര്യത്തില്‍ വീട്ടില്‍ ഒരാളെങ്കിലും ഡോക്ടര്‍ ആകണമെന്നുള്ള ആഗ്രഹം വളര്ത്തിയിരുന്നു. ഇപ്പോഴും മനുഷ്യ സ്നേഹിയായ കഴിവുള്ള ഒരു ഡോക്ടരുടെ ജോലി മറ്റേതൊരു സേവനത്തെക്കാളും മഹത്തരമായി തന്നെ ഞാന്‍ കാണുന്നു. സാമ്പത്തിക നേട്ടം അന്നും ഇന്നും ഒരു പ്രധാന വിഷയമായിരുന്നില്ല എന്നത് സത്യം മാത്രം. നിര്ഭാഗ്യവശാല്‍ അത് സാധിച്ചില്ല. അന്ന് ഹൈക്കോടതി യില്‍ ആറേഴു പേര്‍ റിട്ട് കൊടുത്തു, സംവരണം മൌലികാവകാശ ധ്വംസനം ആണെന്ന് പറഞ്ഞു. അന്നത്തെ വീട്ടിലെ സാഹചര്യം അനുസരിച്ച് റിട്ട് കൊടുക്കാന്‍ കുറഞ്ഞത്‌ വേണ്ട അയ്യായിരത്തിലധികം രൂപ ഉണ്ടാക്കുന്നത് വിഷമം തന്നെ ആയിരുന്നു. റിട്ട് കൊടുത്ത എല്ലാവര്ക്കും മെഡിക്കല്‍ സീറ്റ് കൊടുക്കാന്‍ കോടതി ഉത്തരവിട്ടു. ചുരുക്കത്തില്‍ ഭീമമായ തുക ഏതെ ങ്കിലും പ്രൈവറ്റ് മെഡിക്കല്‍ കോളേജില്‍ ക്യാപ്പിറ്റെഷന്‍ ആയി കൊടുക്കുന്നതിനു പകരം റിട്ട് കൊടുക്കുവാനുള്ള തുക മാത്രം കൊണ്ടു സാമ്പത്തിക ശേഷിയും ബുദ്ധിയുമുള്ള ആള്ക്കാര്‍ തങ്ങളുടെ കുട്ടികള്ക്ക് ചുളുവില്‍ മെഡിക്കല്‍ സീറ്റ് വാങ്ങിക്കൊടുത്തു. 

എന്നു കരുതി എഞ്ചിനീയരിങ്ങിനോടു എനിക്ക് വെറുപ്പ്‌ ഇല്ലായിരുന്നു. വെറും കുഗ്രാമത്തില്‍ ജനിച്ചു വളര്ന്ന എനിക്ക് അത്രയ്ക്കുള്ള വിവരമേ ഉണ്ടായിരുന്നുള്ളൂ.ആഗ്രഹിച്ചത്‌ കിട്ടിയില്ലെങ്കില്‍ കിട്ടുന്നത് ആഗ്രഹിച്ച തായി കരുതാന്‍ പണ്ടു തന്നെ ഞങ്ങള്‍ ശീലിച്ചിരുന്നു. ഞങ്ങളുടെ നാട്ടില്‍ എനിക്ക് മുമ്പേ ഒരു എഞ്ചിനീയര്‍ പഠനം പൂര്ത്തിയാക്കിയിരുന്നു. മങ്കൊമ്പില്‍ ഉണ്ടായിരുന്ന എന്റെ സഹോദരതുല്യനായ ശ്രീ എന്‍ എന്‍ പണിക്കര്‍. രണ്ടാമത്തെയാല്‍ ആര്‍ ഈ സി യില്‍ പഠിച്ചു കൊണ്ടിരുന്ന ശ്രീ പി കെ ശിവാനന്ദന്‍. ഇവര്‍ രണ്ടും പിന്നീട് പ്രഗത്ഭരായ രണ്ടു എഞ്ചിനീ യര്മാര്‍ ആയി. ശ്രീ എന്‍ എന്‍ പണിക്കര്‍ പ്രശസ്തമായ നിലയില്‍ തിരുവനന്ത പുരം എഞ്ചിനീയറിംഗ് കൊളെജില്‍ നിന്ന് സിവില്‍ എഞ്ചിനീയറിങ്ങില്‍ ബിരുദം നേടി ബംഗാള്‍ എഞ്ചിനീയറിംഗ് കോളേജിലും ഐ ഐ റ്റി ബോംബെയിലും ഉപരിപഠനം കഴിഞ്ഞു അമേരിക്കയിലെ കാലിഫോര്ണി യാ യുനിവെര്സിറ്റിയില്‍ സമുദ്ര എഞ്ചിനീയറിങ്ങില്‍ ഗവേഷണം നടത്തി വര്ഷങ്ങള്‍ തന്റെ കഴിവ് തെളിയിച്ചു. വര്ഷങ്ങള്‍ കഴിഞ്ഞു കേരളത്തില്‍ എത്തി മങ്കൊമ്പിലെ നാട്ടുകാര്ക്കു നാട്ടുക്കൂട്ടവും മറ്റും സംഘടിപ്പിച്ചു തികഞ്ഞ ഗാന്ധിയനായി തിരൂര്‍ പുഴ സംരക്ഷണവും മറ്റും ജീവിത വൃതമായി എടുക്കുകയും പത്നിയോടൊപ്പം മറ്റു സാമൂഹ്യ പ്രവര്ത്തന ങ്ങളിലും പ്രഭാഷണങ്ങളിലും സമയം ചിലവാക്കി കഴിയുന്നു. ശ്രീ പി കെ ശിവാനന്ദന്‍ ഞങ്ങളുടെ തെക്കേക്കരയില്‍ നിന്ന് തന്നെ വളര്ന്നയാള് തന്നെ. ജ്യേഷ്ടനുമായി പല കാര്യവും ചര്ച്ച ചെയ്യാന്‍ ഇടയ്ക്ക് വീട്ടില്‍ വരുമായിരുന്ന ആള്‍. എഞ്ചിനീയരായെങ്കിലും കേരളത്തിലെ പ്രഗത്ഭനായ ഒരു ഐ എ എസ ആഫീസറായി പ്രശസ്ത സേവനം കഴിഞ്ഞു ഇപ്പോഴും ചെറിയ തോതില്‍ സാമൂഹ്യപ്രവര്ത്തനം നടത്തി വരുന്നു. ഇവര്‍ രണ്ടുമായിരുന്നു എന്റെ പ്രചോദനം. 

ചാന്‍സ് ഇന്ടെര്വ്യൂ കഴിഞ്ഞു തിരുവനന്ത പുരത്തു നിന്ന് തിരിച്ചു വന്നു രണ്ടു ദിവസം കഴിഞ്ഞു കൊല്ലത്തേക്ക്‌ പുറപ്പെട്ടു. അന്ന് ഇന്നത്തെ പോലെ ബസ് ട്രെയിന്‍ ഗതാഗതം ഞങ്ങള്ക്ക് , പ്രത്യേകിച്ചും, കുട്ടനാട്ടുകാര്ക്ക്ന എളുപ്പമല്ല. പോരാഞ്ഞു ഞങ്ങളു ടെ അച്ഛന്‍ ബോട്ടില്‍ ജോലിക്കാരനായത് കൊണ്ടു മമത ബോട്ടിനോടു തന്നെ. ചങ്ങനാശ്ശേരി – കൊല്ലം ബോട്ട് രാത്രി ഒന്പതു മണിക്ക് മങ്കൊമ്പില്‍ എത്തും. പുലര്ച്ചെ് കൊല്ലത്തെത്തും. യാത്രക്കാര്‍ വളരെ കുറവ്, പ്രധാനമായും സിലോണിലേക്ക്‌ അയക്കുന്ന കോഴിമുട്ടയുടെ കൂടകള്‍ ആണ് ബോട്ട് നിറയെ, അതിന്റെ ഇടയില്‍ മൂട്ട കടിയും കൊണ്ടു ഉറങ്ങാന്‍ കഴിയുക എന്നത് അല്പം സാഹസമാണ്, എന്നാലും തുച്ഛമായ പണം കൊടുത്തു കൊല്ലത്തു എത്താന്‍ ഇതിലും നല്ല മാര്ഗം ഇല്ല. ഞാനും അച്ഛനും പെട്ടെന്ന് തുന്നിച്ചെടുത്ത രണ്ടു പാന്റും ഷര്ട്ടും പഴയ ഒരു ഇരുമ്പു പെട്ടിയുമായി കരിക്കോട്ട് എത്തി. കയ്യില്‍ ഒപ്പിക്കാവുന്നതിന്റെ പരമാവധി തുക കരുതിയി ട്ടുണ്ട്. എന്നാല്‍ ഫീസ്‌ എത്രയെന്നറിയാമെന ്നല്ലാതെ ഹോസ്റ്റല്‍ ചിലവി നെപ്പറ്റി വ്യക്തമായ ധാരണ ഇല്ല. ഏതായാലും ഫീസ്‌ അടച്ചു പ്രവേശനം വാങ്ങി, ഹോസ്റ്റല്‍ പ്രവേശനം അന്വേഷിച്ചപ്പോള്‍   സാധാരണക്കാര്ക്ക് അന്ന് ടി കെ എം ഹോസ്റ്റലില്‍ താമസിക്കാന്‍ സാമ്പത്തികസ്ഥിതി അനുവദിക്കുകയില്ല എന്നറിഞ്ഞു. ഒരു മാസത്തെ മെസ്സ് ബില്‍ തന്നെ നൂറു രൂപയിലധികം വരും, എല്ലാം കൂടി ചിലവിനു നൂറു രൂപ അയച്ചു തരാന്‍ തന്നെ ആകെ 300 രൂപയില്‍ താഴെ ശമ്പളമുള്ള കുടുംബമായി പാലക്കാട്ട് താമസിക്കുന്ന ജ്യേഷ്ടന് വിഷമമായിരിക്കും എന്ന് മനസിലാക്കി ഹോസ്ടല്‍ താമസം വേണ്ടെന്നു വച്ചു. ഞങ്ങളെ പോലെയുള്ള ഇടത്തരം കുടുംബങ്ങളില്‍ വരുന്നവര്ക്ക് വേണ്ടി ധാരാളം ലോഡ്ജുകള്‍ കോളെജിനു ചുറ്റും ഉണ്ട്. മാസം പത്തോ പതിനഞ്ചോ രൂപ മാത്രം വാടക, ഭക്ഷണം അടുത്തുള്ള ഹോട്ടലില്‍ നിന്ന് എല്ലാം കൂടി അറുപതു അറുപത്തഞ്ചു രൂപയില്‍ കഴിയാം. അതുകൊണ്ടു കോളെജിനു തെക്കു അച്ഛന്റെ പ്രായമുള്ള ഒരാളിന്റെ (മേസ്തിരി എന്ന് മാത്രം വിളിക്കും പേര്‍ ഓര്മ്മയില്ല ) ലോഡ്ജില്‍ താമസം ഉറപ്പിച്ചു. അത്യാവശ്യം വേണ്ട ബക്കറ്റും മറ്റു സാധനങ്ങളും വാങ്ങി ഏല്പിച്ചു അച്ഛന്‍ തിരിച്ചു പോയി. എന്നെപ്പോലയുള്ള മറ്റു മൂന്നു നാല് പേര്‍ കൂടി അവിടെ എത്തി. എല്ലാവരും നാട്ടിന്പുറത്ത് നിന്നും വന്നവര്‍ തന്നെ. കിണറ്റില്‍ നിന്ന് വെള്ളം കോരി കുളിക്കാം, കുളി മുറിയൊക്കെ ഉണ്ടെന്നു തോന്നും, പലപ്പോഴും കിണറിന്റെ കരയില്‍ തന്നെ കുളി. തുണി നനയ്ക്കലും മറ്റും തനിയെ. അമ്മ യ്ക്ക് അസുഖം ആയ സമയത്ത് ഞാനും സഹോദരിയും കൂടി വീട്ടില്‍ പാചകം ഉള്പ്പെടെ എല്ലാം തനിയെ ചെയ്തു ശീലം ഉണ്ടായിരുന്നത് കൊണ്ടു എല്ലാം മടി കൂടാതെ ചെയ്യാന്‍ കഴിഞ്ഞു. സ്വര്ണക്കരണ്ടിയല്ല വെള്ളിയും ഇരുമ്പും പോലുമല്ലാതെ പഴുത്ത പ്ലാവിലയില്‍ കഞ്ഞി കുടിച്ചു ശീലിച്ചവര്ക്ക് ഏതു സാഹചര്യത്തിലും ജീവിക്കാന്‍ കഴിയുമല്ലോ. അതായയിരുന്നു ഞങ്ങളുടെ ജീവിതം, ഒരു പക്ഷെ  ജീവിത വിജയത്തിനു  കാരണവും. 
.
എന്നു കരുതി എഞ്ചിനീയരിങ്ങിനോടു എനിക്ക് വെറുപ്പ്‌ ഇല്ലായിരുന്നു. വെറും കുഗ്രാമത്തില്‍ ജനിച്ചു വളര്ന്ന എനിക്ക് അത്രയ്ക്കുള്ള വിവരമേ ഉണ്ടായിരുന്നുള്ളൂ. ആഗ്രഹിച്ചത്‌ കിട്ടിയില്ലെങ്കില്‍ കിട്ടുന്നത് ആഗ്രഹിച്ച തായി കരുതാന്‍ പണ്ടു തന്നെ ഞങ്ങള്‍ ശീലിച്ചിരുന്നു. ഞങ്ങളുടെ നാട്ടില്‍ എനിക്ക് മുമ്പേ ഒരു എഞ്ചിനീയര്‍ പഠനം പൂര്ത്തിയാക്കിയിരുന്നു. മങ്കൊമ്പില്‍ ഉണ്ടായിരുന്ന എന്റെ സഹോദര തുല്യനായ ശ്രീ എന്‍ എന്‍ പണിക്കര്‍. രണ്ടാമ ത്തെയാല്‍ ആര്‍ ഈ സി യില്‍ പഠിച്ചു കൊണ്ടിരുന്ന ശ്രീ പി കെ ശിവാനന്ദന്‍. ഇവര്‍ രണ്ടും പിന്നീട് പ്രഗത്ഭരായ രണ്ടു എഞ്ചിനീ യര്മാര്‍ ആയി. ശ്രീ എന്‍ എന്‍ പണിക്കര്‍ പ്രശസ്തമായ നിലയില്‍ തിരുവനന്തപുരം എഞ്ചിനീയറിംഗ് കൊളെജില്‍ നിന്ന് സിവില്‍ എഞ്ചിനീയറിങ്ങില്‍ ബിരുദം നേടി ബംഗാള്‍ എഞ്ചിനീയറിംഗ് കോളേജിലും ഐ ഐ റ്റി ബോംബെയിലും ഉപരിപഠനം കഴിഞ്ഞു അമേ രിക്കയിലെ കാലിഫോര്ണിയാ യുനിവെര്സി റ്റിയില്‍ സമുദ്ര എഞ്ചിനീയറിങ്ങില്‍ ഗവേഷണം നടത്തി വര്ഷങ്ങള്‍ തന്റെ കഴിവ് തെളിയിച്ചു. വര്ഷങ്ങള്‍ കഴിഞ്ഞു കേരളത്തില്‍ എത്തി മങ്കൊമ്പിലെ നാട്ടുകാര്ക്കു നാട്ടുക്കൂട്ടവും മറ്റും സംഘടിപ്പിച്ചു തികഞ്ഞ ഗാന്ധിയനായി തിരൂര്‍ പുഴ സംരക്ഷണവും മറ്റും ജീവിത വൃതമായി എടുക്കുകയും പത്നിയോടൊപ്പം മറ്റു സാമൂഹ്യ പ്രവര്ത്തനങ്ങളിലും പ്രഭാഷണങ്ങളിലും സമയം ചിലവാക്കി കഴിയുന്നു. ശ്രീ പി കെ ശിവാന ന്ദന്‍ ഞങ്ങളുടെ തെക്കേക്കരയില്‍ നിന്ന് തന്നെ വളര്ന്നയാള് തന്നെ. ജ്യേഷ്ടനുമായി പല കാര്യവും ചര്ച്ച ചെയ്യാന്‍ ഇടയ്ക്ക് വീട്ടില്‍ വരുമായിരുന്ന ആള്‍. എഞ്ചിനീയരായെങ്കിലും കേരളത്തിലെ പ്രഗത്ഭനായ ഒരു ഐ എ എസ ആഫീസറായി പ്രശസ്ത സേവനം കഴിഞ്ഞു ഇപ്പോഴും ചെറിയ തോതില്‍ സാമൂഹ്യ പ്രവര്ത്തനം നടത്തി വരുന്നു. ഇവര്‍ രണ്ടുമായിരുന്നു എന്റെ പ്രചോദനം. 



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ