2017 മാർച്ച് 19, ഞായറാഴ്‌ച

11. ആര്ട്സ്ക്ലബ്ബും മധു സാറും ജോര്ജു സാറും


അദ്ധ്യാപകരുടെ പ്രത്യേകതകളും ക്ലാസ്സിലെ സ്വഭാവ വൈകല്യങ്ങളും ഓര്ത്തു രസിക്കുന്നത് വിദ്യാര്ഥികളുടെ വിനോദം ആയിരുന്നല്ലോ അന്നും ഇന്നും. നാല്പ്പതിലധികം വര്ഷ‍ങ്ങള്‍ അദ്ധ്യാപകനായിരുന്നു ഞാനും ഇങ്ങനെ കുട്ടി കള്ക്ക് തമാശക്ക് കാരണമായിരുന്നിട്ടുണ്ടാവു മല്ലോ. എന്നാലും ഓര്മ്മയില്‍ വരുന്നത് ചിലത് കൂടി പറഞ്ഞുകൊള്ളട്ടെ. 

ജോര്ജു സാറിന്റെ ഡ്രായിംഗ് ക്ലാസ്സിലെ ഭീഷ ണികള്‍ മുമ്പ് പറഞ്ഞുവല്ലോ. എന്നാല്‍ സാറി ന്റെയും കൂട്ടുകാരനായ മധുസൂദനന്‍ നായര്‍ സാറിന്റെയും മറ്റൊരു പതിവ് പരിപാടിയാ യിരുന്നു കോളേജിലെ ആര്ട്ട്സ് ക്ലബ്ബിലെ പരിപാടി സംവിധാനം ചെയ്യല്‍. താല്പര്യം ഉള്ളവരെയെല്ലാം വിളിച്ചു കഴിവുള്ളവരെ പരിശീലിപ്പിച്ചു അരങ്ങത്തു അവതരിപ്പിക്കാന്‍ രണ്ടു പേരും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അവരുടെ പ്ലാന്‍ അനുസരിച്ച് ഒരു ഐറ്റം 17 മിനുട്ട് എന്ന് അനൌണ്സ് ചെയ്‌താല്‍ കിറുകൃത്യം സമയമാ യിരിക്കും. അത്ര ശ്രദ്ധയോടെ ആയിരിക്കും റിഹേര്സലും മറ്റും. കോളേജിലെ ആദ്യ ബാച്ചിലെ നാല് പെണ്കു്ട്ടികളെ എല്ലാവരെയും അരങ്ങത്തു എത്തിച്ചു ചെമ്മീനിലെ “ പെണ്ണാളെ പെണ്ണാളെ .. “ എന്ന സംഘ ഗാനം മികച്ച രീതിയില്‍ അവതരിപ്പിച്ചതു ഇവരുടെ രണ്ടു പേരുടെയും സംവിധാന പാടവം തന്നെ ആയിരുന്നു.

മധുസൂധനന്‍ സാര്‍ ഇലക്ട്രിസിറ്റി ബോര്ഡില്‍ നിന്ന് അവധിയില്‍ ടി കെ എമ്മില്‍ പഠിപ്പി ക്കാന്‍ വന്നതായിരുന്നു. എന്റെ മാതൃകാ അദ്ധ്യാപകരില്‍ മുന്പ്ന്തിയില്‍ നില്‍ക്കുന്നതു സാറ് തന്നെ. നമ്മുടെ പ്രസിദ്ധ സംഗീത സംവി ധായകന്‍ എം ജയചന്ദ്രന്റെ അച്ഛനാണ് അദ്ദേഹം. ചിലപ്പോള്‍ തച്ചോളി ഒതേനനിലെ “ അഞ്ജന കണ്ണെഴുതി .. “ എന്ന പാട്ടും മൂളിക്കൊണ്ടായിരിക്കും സാര് ക്ലാസ്സില്‍ വരുക. ആദ്യം ഒരു പത്തു പതിനഞ്ചു മിനുട്ട് വിഷയം അവതരിപ്പിക്കും. എല്ലാവരും പൂര്ണമായി ശ്രദ്ധിച്ചു കൊള്ളണം. നോട്ടെഴുതാന്‍ പാടില്ല. സ്ഫുടമായ ഗംഭീരമായ ശബ്ദത്തില്‍ ഒന്നോ രണ്ടോ പ്രാവശ്യം വിശദീകരിച്ചു തരും. അതിനു ശേഷം “ ഇനി നിങ്ങള്ക്ക് മനസ്സിലായത്‌ എഴുതി ക്കൊള്ളൂ “ എന്ന് പറഞ്ഞു പുറത്തു പോകും. പുറത്തു പോയി പോക്കറ്റില്‍ നിന്ന് മൂക്കില്‍ പൊടിയുടെ കുപ്പിയെടുത്ത് സുഖമായി ഒന്ന് വലിച്ചു കൈ ഷര്ട്ടിന്റെ പോക്കറ്റില്‍ തുടച്ചു കൊണ്ടു തിരിച്ചു വരും. എല്ലാവരും നോട്ടെഴുതി യെന്നു ഉറപ്പു വരുത്തിയിട്ട് ബാക്കി ഭാഗം പഠിപ്പിക്കും. 

സാറ് പഠിപ്പിച്ച വിഷയങ്ങളില്‍ ഞങ്ങള്ക്കൊന്നും ഒരു സംശയവും ഉണ്ടാവില്ല. എനിക്ക് ആദ്യ വര്ഷം ടി കെ എമ്മില്‍ തന്നെ പഠിപ്പിക്കാന്‍ കിട്ടിയ വിഷയവും അത് തന്നെ. ആര്‍ ഈ സി യില്‍ ഇന്ടെര്വ്യൂവിനു ചോദിച്ച ചോദ്യങ്ങളും ഇതില്‍ നിന്ന് തന്നെ. എന്റെ ആദ്യകാലത്തു എഴുതിയ പുസ്തകവും ഇത് തന്നെ വിഷയം . ( ഭാഷാ ഇന്സ്ട്ടിട്യ്യൂട്ടിനു വേണ്ടി എഴുതിയ “വൈദ്യുതി യുടെ പ്രേഷണം വിതരണം “ എന്ന പുസ്തകം) 

അവസാന വര്ഷം ഞങ്ങളില്‍ മിക്കവാറും എല്ലാവരും തന്നെ എന്തെങ്കിലും കലാപരിപാടി അവതരിപ്പിക്കുമായിരുന്നു. ഞാനും എന്റെ കൂട്ടുകാരും കൂടി എഞ്ചിനീയറിംഗ് മലയാളത്തില്‍ പഠിപ്പിച്ചാല്‍ എങ്ങനെയിരിക്കും എന്നതിനെപ്പറ്റി ആക്ഷേപ ഹാസ്യമായി ഒരു ലഘു നാടകം അവത രിപ്പിച്ചു. മധു സാറിനെയും പ്രൊഫ ഹരി ഹരന്‍ സാറിനെയും ഒക്കെ അവതരിപ്പിച്ചു. മധുസാറിനെ അനുകരിച്ചത് ഞാനായിരുന്നു. റിഹേര്സല്‍ സമ യത്ത് സാറ് എന്നെ കുറെ സമയം ചിലവാക്കി പരിശീലിപ്പിച്ചു. സാറിന്റെ പൊടി വലി പല പ്രാവശ്യം കാണിച്ചു തന്നു. കാന്തരേഖകള്‍ കണ്ടക്ടറെ ആലിംഗനം (embrace) ചെയ്യുന്നതുമൊക്കെ സാര്‍ വിശദമായി കാണിച്ചു തന്നു. അഭിനയത്തിന്റെ ബാലപാഠം പോലും അറിയാത്ത എനിക്ക് അര ങ്ങത്തു ഇതവതരിപ്പിക്കാന്‍ കഴിഞ്ഞത് സാറിന്റെ നിര്ദ്ദേശങ്ങള്‍ കൊണ്ടു മാത്രമാ യിരുന്നു. H Cotton നെ എച് കോത്താണ്ടനാക്കിയും വൈദ്യുത സ്വിച്ചിനെ ‘വൈദ്യുത ഗമനാഗമന നിയന്ത്രണ “ ഉപകരണമായും അവതരിപ്പിച്ചു. പരിപാടി തീരെ മോശമല്ലായിരുന്നു എന്ന് കൂവല്‍ കുറവായിരുന്നു എന്ന തില്‍ നിന്നു അനുമാനിക്കാം. 

മധുസാറിനെ എന്റെ ജീവിതത്തില്‍ ഒരിക്കലും മറക്കാനാകാത്ത ഒരു വ്യക്തിയാക്കിയ ചില സംഭവങ്ങള്‍ പിന്നൊ്ക്കരിലാവാം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ