2017 മാർച്ച് 19, ഞായറാഴ്‌ച

12 - മധുസാര്‍ വ്യക്തിപരമായ ഓര്മ്മകള്‍

മധുസാര്‍ എന്റെ ജീവിതത്തിലെ പല നിര്ണായക വഴിത്തിരിവിനും കാരണക്കാരനായിട്ടുണ്ട്. ഞാന്‍ എഞ്ചിനീയറിംഗ് പരീക്ഷ പാസായി പ്രൊവിഷണല്‍ സെര്ട്ടിഫിക്കറ്റ് വാങ്ങാന്‍ തിരുവനന്തപുരത്ത് എത്തി . തിരുവനന്തപുരം എഞ്ചിനീയരിംഗ് കോളേ ജില്‍ താല്കാലിക നിയമനം കിട്ടുമോ എന്ന് ശ്രമി ക്കാന്‍ ജ്യേഷ്ടന്‍ ഉപദേശിച്ചു. ഇന്ത്യന്‍ അഡ്മിനിസ്ട്ട്രെ റ്റീവ് സര്‍വീസിനോ റെയില്വേ സര്‍വീസിനോ തയ്യാറെടുക്കാന്‍ തിരുവന ന്തപുരം പോലെ നല്ല സ്ഥലം ഇല്ല എന്നുള്ളത് കൊണ്ടു തന്നെ . ഞാന്‍ തിരുവനന്തപുരം മാധവരായര്‍ പ്രതിമയ്ക്ക് അടു ത്തുള്ള ഒരു ചെറിയ ലോഡ്ജില്‍ മുറിയെടുത്തു., സര്ട്ടിഫിക്കറ്റ് കിട്ടാന്‍ താമസം ആയതുകൊണ്ട് താമസം നീണ്ടുപോയി. ഒരു ദിവസം വൈകുന്നേരം റോഡരികില്‍ വായി നോക്കി നില്കുണമ്പോള്‍ മധു സാര്‍ കാറില്‍ അതിലെ വന്നു. അപ്പോഴേക്ക് സാര്‍ അവധി കഴിഞ്ഞു തിരിച്ചു ഇലക്ട്രിസിറ്റി ബോര്ഡില്‍ ചേര്ന്നിരുന്നു. എന്നെ കണ്ടു കാര്‍ നിര്ത്തി “എന്താടാ ഇവിടെ നില്കുന്നത് “ എന്ന ന്വേഷിച്ചു. ഞാന്‍ കാര്യം പറഞ്ഞു. താമസം എവിടെയാണെന്ന് അറിഞ്ഞപ്പോള്‍ താന്‍ തന്റെ സാധനങ്ങള്‍ എടുത്തു കൊണ്ടു വാ എന്ന് പറഞ്ഞു. എന്റെ ഒഴികഴിവുകള്‍ കൂട്ടാക്കാതെ എന്നെ നേരെ സാറിന്റെ വീട്ടില്‍ കൊണ്ടു പോയി താമസിപ്പിച്ചു. പൂജപ്പുരയില്‍ സാറിന്റെ വീട്ടില്‍ അന്ന് മൂത്ത മകനും ( എം ജയചന്ദ്രന്റെ ജ്യേഷ്ടന്‍ ) സാറിന്റെ ഭാര്യയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. സാര്‍ ഭാര്യ യ്ക്ക് എന്നെ പരിചയപ്പെടുത്തി എനിക്ക് ഭക്ഷ ണവും മറ്റു സൌകര്യങ്ങളും ചെയ്തു തരാന്‍ പറഞ്ഞു. വെറുതെ അവിടെ ഇരിക്കുമ്പോള്‍ ഉറക്കം മാത്രം. അടുത്ത ദിവസം ഏതോ പരീക്ഷയുടെ കുറെ ഉത്തരക്കടലാസുകള്‍ സാര്‍ കൊണ്ടു വന്നു എന്നോടു മൂല്യനിര്ണയം ചെയ്യാന്‍ പറഞ്ഞു. സന്തോഷമായി അത് ഞാന്‍ ചെയ്തു. വൈകുന്നേരം റമ്മി കളിക്കാന്‍ എഞ്ചിനീയര്‍ വിക്രമന്‍ നായരും കുടുംബവും എത്തുമായിരുന്നു. ചീട്ടുകളി അറി യാത്ത ഞാന്‍ വെറുതെ നോക്കിയിരിക്കും. ചെറിയ രീതിയില്‍ പണം വെച്ചാണ് കളി. ഞാന്‍ പണ ത്തിന്റെ കണക്കെഴുതാന്‍ കൂടി. ഭക്ഷണവും ഉറക്കവും എല്ലാം കുശാല്‍. 

ഏതായാലും രണ്ടു ദിവസം കഴിഞ്ഞു സര്ട്ടിഫിക്കറ്റ് കിട്ടി. അതുമായി സാങ്കേതിക വിദ്യാഭ്യാസ ഡയര ക്ടരെ കാണാന്‍ പോയി. പണ്ടു എന്നെ കൊല്ലത്തേക്ക് അയച്ച കെ സി ചാക്കോ സാര്‍ തന്നെ ആയിരുന്നു ഡയരക്ടര്‍. ഞാന്‍ കാര്യം പറഞ്ഞു.. കൊല്ലത്തു നിന്ന് ഇലക്ട്രിക്കല്‍ എഞ്ചിനീ യറിങ്ങില്‍ ഒന്നാം റാങ്കോടെ പാസായി, തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജില്‍ ലെക്ച്റര്‍ ആയി താല്ക്കാലിക നിയമനം കിട്ടിയാല്‍ കൊള്ളാം എന്നറിയിച്ചു. “ തനിക്ക് ഒന്നാം റാങ്കോ . അതും കൊല്ലത്തു പഠിച്ചിട്ട്‌? “ . അദ്ദേഹത്തിന് തീരെ പിടിച്ച മട്ടില്ല. അദ്ദേഹ ത്തിന്റെ അസുഖം കണ്ടു ഞാന്‍ പറഞ്ഞു “ഇത്തവണ മെക്കാനിക്കലിലെ റാങ്കും ടി കെ എമ്മി ലാണ്, പേര് ജോണ്സണ്‍ പീറ്റര്‍ “. ഏതായാലും അദ്ദേഹം പറഞ്ഞത് ഇതാണ് . “ ഞാന്‍ കോഴിക്കോട് സര്വസകലാശാലയില്‍ പി വി സി ആയി അടുത്ത ദിവസം പോവുകയാണ് , നിങ്ങള്‍ അടുത്ത ഡയര ക്ടര്‍ ടി സി ജോര്ജിുനെ കണ്ടു നോക്ക് “ . ടി സി ജോര്ജു് സാറിനെ കണ്ടപ്പോള്‍ “ഞാന്‍ ചാര്ജു പോലും എടുത്തിട്ടില്ല, പിന്നെങ്ങനെയാ?”എന്ന് ചോദിച്ചു. ചുരുക്കത്തില്‍ നിരാശനായി ഇരിക്കുമ്പോള്‍ മധു സാര്‍ പറഞ്ഞു “ തനിക്കു ആവശ്യമുള്ള പണം ഉണ്ടാക്കാന്‍ ഞാന്‍ ട്ട്യൂഷന്‍ ശരിയാക്കി തരാം, നീ എന്റെ വീട്ടില്‍ ്താമസിച്ചു ഐ എ എസിനോ മറ്റോ എഴുതിക്കോ “ എന്ന് സമാധാനിപ്പിച്ചു. ഏതായാലും സാറിന്റെ മേല്‍ വിലാസത്തില്‍ ഞാന്‍ യൂനീവെര്സിറ്റിയിലെ പ്രൊഫഷനല്‍ എമ്പ്ലോയ്മെന്റ്റ് എക്സ്ചെഞ്ചില്‍ പേര്‍ രജിസ്റ്റര്‍ ചെയ്തു. അടുത്ത ദിവസം തന്നെ എനിക്ക് ടി കെ എമ്മില്‍ നിയമനം കിട്ടി. സ്ഥിരനിയമനം തന്നെ. അക്കാഡമിക് വര്ഷ ത്തിന്റെ ഇടയ്ക്ക് വിട്ടു പോകാന്‍ പറ്റില്ല എന്ന വ്യവസ്ഥ പാലിക്കണമായിരുന്നു. ആ വര്ഷം അവസാനമാണ് എന്നെ ആര്‍ ഈ സിയില്‍ ഇന്ടെര്വ്യൂവിനു വിളിച്ചത് , മധു സാറിന്റെ മേല്വി്ലാസത്തില്‍ വന്ന മെമ്മോ വീട്ടിലേക്കു സാര്‍ അയച്ചു തന്നു. ഇന്ടെര്വ്യൂവിനു സാര്‍ പഠിപ്പിച്ച വിഷയത്തില്‍ നിന്ന് തന്നെ ചില ചോദ്യങ്ങള്‍ നന്നായി ഉത്തരം പറയാനും കഴിഞ്ഞു. അങ്ങനെ ജീവിതത്തിന്റെ നീണ്ട നാല്പത്തി രണ്ടു വര്ഷം (1969-2011) ഞാന്‍ ആറീസി യില്‍ അദ്ധ്യാപകനാ കാനും കാരണം മധു സാര്‍ തന്നെ. 

ടി കെ എമ്മില്‍ നിന്ന് വിട്ടു പോകുമ്പോള്‍ ഒരു മാസത്തെ നോട്ടീസ് കൊടുക്കണം, അല്ലെങ്കില്‍ ഒരു മാസത്തെ ശമ്പളം കൊടുക്കണം. പ്രിന്സി‍പ്പല്‍ പദ്മനാഭന്‍ നായര്‍ സാര്‍ പറഞ്ഞു ചെയര്മാന്‍ ഷാഹുല്‍ ഹസ്സന്‍ മുസലിയാരെ കണ്ടു പറഞ്ഞു നോക്കാന്‍. അദ്ദേഹം ചോദിച്ചു “ എന്താ താന്‍ വിട്ടു പോകുന്നത് ? “. ഞാന്‍ പറഞ്ഞു “ കേന്ദ്ര സര്ക്കാ്ര്‍ സ്ഥാപനമല്ലേ, അവിടെ പി ജി തുടങ്ങുന്നു, എനിക്ക് പഠിക്കാനും അവസരം കിട്ടിയേക്കും, അതുകൊ ണ്ടാണ് “ എന്ന് പറഞ്ഞു. “ ശരി നിങ്ങളുടെ ഇഷ്ടം “ എന്ന് പറഞ്ഞു അനുവാദം തന്നു. 1969 ആഗസ്റ്റ്‌ 28 നു ആഗസ്റ്റ്‌ 31 വരെയുള്ള ശമ്പളവും വാങ്ങിയാണ് ഞാന്‍ സെപ്റ്റംബര്‍ ഒന്നിന് ആറീസിയില്‍ ചേര്ന്നതു 
. 
അവസാനം ഒരു സങ്കടം കൂടി പറഞ്ഞു കൊള്ളട്ടെ. മധുസാര്‍ മരിക്കുന്നതിനു മുമ്പത്തെ ആഴ്ച ഞാന്‍ തിരുവനന്തപുരത്ത് ഒരു മീറ്റിങ്ങിനു പോയിരുന്നു. എന്തോ ഒരു തോന്നല്‍ പല പ്രാവശ്യം വിചാരിച്ചെ ങ്കിലും ഇത്തവണ സാറിനെ കാണണം. ഏതാനും മണിക്കൂറുകള്‍ ഉണ്ട്. സാര്‍ ഇപ്പോള്‍ എവിടെ താമസിക്കുന്നു എന്നറിയില്ല. അറിയാവുന്ന ഒരു ടെലിഫോണ്‍ നമ്പര്‍ ഒരുമിച്ചു പഠിച്ച സുഭാഷിന്റെ തായിരുന്നു. അദ്ദേഹത്തെ വിളിച്ചു, “സാര്‍ എവിടെ യാണ് താമസിക്കുന്നത്, നമുക്ക് ഒരുമിച്ചു സാറിന്റെ അടുത്ത് പോകാനൊന്നു വരാമോ “ എന്ന് ചോദിച്ചു. പക്ഷെ അദ്ദേഹം ഒരു മീറ്റിങ്ങില്‍ ആണ് , വൈകുന്നേരമേ ഫ്രീ ആവുകയുള്ളൂ. എന്ന് പറഞ്ഞു. ഞാന്‍ അന്ന് തന്നെ കോഴിക്കോട്ട് തിരിച്ചെത്താന്‍ രണ്ടര മണിയുടെ വണ്ടിക്കു ടിക്കറ്റെടുത്തിരുന്നു. സമയക്കുറവു കൊണ്ടു സാറിനെ കാണാന്‍ കഴിഞ്ഞില്ല ഇത്തവണയും. രണ്ടു മൂന്നു ദിവസം കഴിഞ്ഞു സാറിന്റെ മരണം പത്രത്തില്‍ വായിച്ചു. അങ്ങനെ സാറിനെ ഒരിക്കല്‍ കൂടി ജീവനോടെ കാണാനാനുള്ള അവസരവും എന്നെന്നേക്കു മായി നഷ്ടപ്പെട്ടു. നന്ദി കേടാണെന്ന് അദ്ദേഹ ത്തിന്റെ ആത്മാവ് കരുതുകയില്ല. സാറിന്റെ സ്മരണയ്ക്ക് മുമ്പില്‍ എന്റെയും ഒരിറ്റ് കണ്ണുനീര്‍!!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ