ആദ്യം ടി കെ എം കോളേജിന്റെ സ്ഥാപകന്റെയും കോളേജിന്റെയും ചരിത്രം.
കൊല്ലം പട്ടണത്തില്‍ 1897 ജനുവരി 12 നു ജനിച്ചു. അദ്ദേഹത്തിന്റെ കുടുംബം എട്ടാം നൂറ്റാണ്ടില്‍ ഇന്ത്യയില്‍ വന്ന ആദ്യത്തെ മുസ്ലിം ആയറിയ പ്പെടുന്ന മാലിക് ദീനാറിന്റെ കുടുംബവുമായി ബന്ധപ്പെട്ടിരിക്കുന്നു. കശുവണ്ടി വ്യവസായവു മായി ബന്ധ പ്പെട്ടാണ് അദ്ദേഹം പ്രസിദ്ധനായത്. ഈ വ്യവസായ ത്തിലെ ആദ്യകാല നേതാക്കന്മാരില്‍ ഒരാളായിരുന്നു ശ്രീ മുസലിയാര്‍. ഒരു വ്യവസായ സാമ്രാജ്യം തന്നെ കെട്ടി ഉയര്ത്തിയിരുന്നു. അതി ന്റെ പിന്നില്‍ സ്ഥിരോ ത്സാഹവും അത്യപൂര്വമായ പ്ലാനിങ്ങും കാര്യ ശേഷി യും ഉണ്ടായിരുന്നു. കശു വണ്ടി വ്യവസായത്തില്‍ സ്വന്തമായി വികസിപ്പി ച്ചെടുത്തതും മറ്റു രാജ്യങ്ങളില്‍ നിന്ന് വേണ്ട മാറ്റങ്ങളോടെ സ്വീകരിച്ചതുമായ പല നൂതന ആശയങ്ങളും അദ്ദേഹം നടപ്പാക്കി. 1940 കളില്‍ ലോകത്തിലെ ഏറ്റവും വലിയ വ്യവസായികളില്‍ ഒരാളായി ഒരു ല്കഷത്തിലധികം ജനങ്ങള്ക്ക് തൊഴില്‍ നല്കാന്‍ അദ്ദേഹം സ്ഥാപിച്ച ഫാക്ടറികളില്‍ കഴിഞ്ഞു.
1956 ല്‍ സ്ഥാപിച്ച ടി കെ എം വിദ്യാഭ്യാസ ട്രസ്റ്റ് കൊല്ലത്തിനും സമീപ പ്രദേശങ്ങളിലും ഉള്ള സാധാരണക്കാരുടെ വിദ്യാഭ്യാസത്തിനു നല്കിയ സംഭാവനകള്‍ അത്യപൂര്വവവും അസാധാരണവുമാണ്. ഇന്ന് ട്രസ്റ്റിന്റെ കീഴില്‍ ഉള്ള സ്ഥാപനങ്ങള്‍ ടി കെ എം എഞ്ചിനീയറിംഗ് കോളേജ്, ടി കെ എം ആര്ട്ട്സ് & സയന്സ് കോളേജു , ടി കെ എം മാനെജ്മെന്റ് ഇന്സ്റ്റി ട്യുട്ട് , ടി കെ എം ഇന്സ്റ്റി ട്യുട്ട് ഓഫ് ടെക്നോളജി, ടി കെ എം സെക്കന്ററി സ്കൂള്‍, ടി കെ എം സെന്റിനറി പബ്ലിക് സ്കൂള്‍, ടി കെ എം സ്കൂള്‍ ഓഫ് ആര്ക്കിടെക്ചര്‍ എന്നിവയാണ്. . ക്രാന്തദര്ശിയായ ഈ മഹാനുഭാവന് പ്രണാമം.
ടി കെ എം എഞ്ചിനീയറിംഗ് കോളേജിന്റെ ആധാര ശില സ്ഥാപിച്ചത് 1956 ല്‍ അന്നത്തെ ഇന്ത്യന്‍ രാഷ്ട്രപതി രാജേന്ദ്രപ്രസാദ്. കോളേജു ഉദ്ഘാടനം ചെയ്തത് 1958 ജൂലൈ 3 നു വിദ്യാഭ്യാസമന്ത്രി ഹുമായുന്‍ കബീര്‍. തുടക്കത്തില്‍ 120 കുട്ടികളും സിവില്‍ മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ ബ്രാഞ്ചു കളും ആര് അദ്ധ്യാപകരുമായി തുടങ്ങിയ ഈ സ്ഥാപനത്തില്‍ ഇന്ന് 2000 ലധികം കുട്ടികളും 200 ലധികം അദ്ധ്യാപകരും ഉണ്ട്. കേരളത്തിലെ ആദ്യത്തെ പ്രൈവറ്റ് എഞ്ചിനീയറിംഗ് കോളേജ് ആയിരുന്നു ഇത്. കൊല്ലത്തു നിന്ന് കിഴക്ക് ആര് കിലോമീറ്റര്‍ ദൂരത്തില്‍ കൊല്ലം ചെങ്കോട്ട റെയില്വേ ലൈനിന്റെയും കൊല്ലം കൊട്ടാരക്കര റോഡിന്റെയും വശത്ത് ആണ് ഈ മഹത്തായ സ്ഥാപനം. മുഗള്‍ ശില്പാകലാ രൂപത്തിലാണ് കോളേജു കെട്ടിടം നിര്മ്മിച്ചിരിക്കുന്നത്.
ടി കെ എമ്മിലെ അന്നത്തെ അച്ചടക്കം ഇന്നത്തെ സ്വകാര്യ കോളെജുകള്ക്ക് തികച്ചും മാതൃക ആയി രുന്നു. ആദ്യകാല പ്രിന്സിസപല്‍ മോര്ലിക തുടങ്ങി വച്ചതാണെന്നു കേട്ടിട്ടുണ്ട്. ഏതായാലും ഞങ്ങള്‍ അവിടെ ചേര്ന്ന്പ്പോള്‍ എം കെ എ ഹമീദ് സാര്‍ ആയിരുന്നു പ്രിന്സി
പല്‍. അഞ്ചു വര്ഷത്തെ പഠനത്തി നിടയ്ക്ക് പ്രിന്സിപ്പല്‍മാര്‍ മാറിയെ ങ്കിലും കോളേജിലെ അച്ചടക്കത്തിന് യാതൊരു കുറവും ഉണ്ടായില്ല, പഠിപ്പു മുടക്കും സമരത്തിന്റെ മുറവിളികളും ഇല്ല, മെറിറ്റ് സീറ്റില്‍ വന്നാലും മാനെജ്മെന്റ് സീറ്റില്‍ വന്നാലും പഠിക്കുന്ന കാര്യത്തില്‍ ആരും പിന്നോക്കം അല്ല. എല്ലാവരും ക്ലാസില്‍ വരും.പൊതുവേ മാനേജ് മെന്റ് ക്വോട്ട യില്‍ മലബാറില്‍ നിന്ന് വരുന്നവരാണ് കൂടുതല്‍. അതില്‍ മിക്കവാറും ഒരു പ്രത്യേക മതത്തില്‍ ഉള്ളവരായിരുന്നു. അതിന്റെ കാരണം അറിഞ്ഞു കൂടാ. മറ്റു പ്രൈവറ്റ് കോളജുകളില്‍ സംഭാവന വാങ്ങി യിരുന്നു എങ്കിലും ടി കെ എമ്മില്‍ അന്നും ഇന്നും പ്രവേശനത്തിന് സംഭാവന വാങ്ങിയതായി വാങ്ങുന്നതായി അറിവില്ല. ഇല്ലെന്നു തന്നെയാണ് ഞങ്ങളുടെ വിശ്വാസം.
പല്‍. അഞ്ചു വര്ഷത്തെ പഠനത്തി നിടയ്ക്ക് പ്രിന്സിപ്പല്‍മാര്‍ മാറിയെ ങ്കിലും കോളേജിലെ അച്ചടക്കത്തിന് യാതൊരു കുറവും ഉണ്ടായില്ല, പഠിപ്പു മുടക്കും സമരത്തിന്റെ മുറവിളികളും ഇല്ല, മെറിറ്റ് സീറ്റില്‍ വന്നാലും മാനെജ്മെന്റ് സീറ്റില്‍ വന്നാലും പഠിക്കുന്ന കാര്യത്തില്‍ ആരും പിന്നോക്കം അല്ല. എല്ലാവരും ക്ലാസില്‍ വരും.പൊതുവേ മാനേജ് മെന്റ് ക്വോട്ട യില്‍ മലബാറില്‍ നിന്ന് വരുന്നവരാണ് കൂടുതല്‍. അതില്‍ മിക്കവാറും ഒരു പ്രത്യേക മതത്തില്‍ ഉള്ളവരായിരുന്നു. അതിന്റെ കാരണം അറിഞ്ഞു കൂടാ. മറ്റു പ്രൈവറ്റ് കോളജുകളില്‍ സംഭാവന വാങ്ങി യിരുന്നു എങ്കിലും ടി കെ എമ്മില്‍ അന്നും ഇന്നും പ്രവേശനത്തിന് സംഭാവന വാങ്ങിയതായി വാങ്ങുന്നതായി അറിവില്ല. ഇല്ലെന്നു തന്നെയാണ് ഞങ്ങളുടെ വിശ്വാസം.
പക്ഷെ ക്ലാസില്‍ എനിക്ക് ഒരു പ്രത്യേക അനുഭവം ഉണ്ടായി. എന്റെ പേര്‍ എമ്മില്‍ തുടങ്ങുന്നത് കൊണ്ടു പ്രവാചകന്റെ പേരായ മുഹമ്മദ് എന്നു തുടങ്ങുന്ന കുറെയേറെ പേര്‍ എന്റെ ക്ലാസ്സില്‍ ഉണ്ടായിരുന്നു, ഒരു ഇങ്ങ്ലീഷ് അദ്ധ്യാപകന്‍, എന്റെ പേര്‍ മുഹമ്മദ് ജലീല്‍, മുഹമ്മദ് നദീര്‍, മുഹമ്മദ് അഷ്‌റഫ്, എന്നിങ്ങനെ തുടര്ച്ചയായി വിളിച്ചു, എന്നെ മുഹമ്മദ് ദാസ് ആക്കി. പ്രവാചകനോട് ബഹുമാനം ഉണ്ടെങ്കിലും എന്റെ അച്ഛനും അമ്മയും നമ്മുടെ രാഷ്ട്രപിതാവിനോടുള്ള ബഹുമാന സൂചകമായി എനിക്കിട്ട പേര്‍ ഇങ്ങനെ നിര്ദ്ദയം മാറ്റുന്നതില്‍ നിശ്ശബ്ദമായി പ്രതിഷേധി ക്കാനെ എനിക്ക് കഴിഞ്ഞുള്ളു. ഏതായാലും ആ അദ്ധ്യാപകന്‍ അടുത്ത വര്ഷം ഐ എ എസ് കിട്ടി പോയി എന്ന് സമാധാനം.
ഹമീദ് സാര്‍ അമേരിക്കയില്‍ നിന്ന് കെമിക്കല്‍ എഞ്ചിനീയറിംഗ് ബിരുദം വാങ്ങിയ ശേഷമാണ് പ്രിന്സിാപ്പലായത്. ഇന്നത്തെപ്പോലെ പത്തു വര്ഷം അദ്ധ്യാപന പരിചയം ഉണ്ടായിരുന്നോ , ഇല്ലെന്നു തന്നെയാണ് തോന്നുന്നത്. സാറിന്റെ മുഖത്ത് ഒരു ചെറിയ പുഞ്ചിരി പോലും ഞങ്ങള്‍ കണ്ടിട്ടില്ല, ആറടി പൊക്കം, നല്ല ഉറച്ച ശരീരം ഇതെല്ലാം കൂടി ആകുമ്പോള്‍ ഒരു ചെറിയ ‘അയൂബ് ഖാന്‍’ (പാകിസ്ഥാനിലെ ഒരു മുന്‍ രാഷ്ട്രപതി പട്ടാള മേധാവി ) തന്നെ ആയിരുന്നു സാര്‍. സാര്‍ തെര്മോഡയനാമിക്സ് ക്ലാസ് ഞങ്ങള്ക്ക് രണ്ടാം വര്‍ഷം പഠിപ്പിച്ചിരുന്നു. ലെവിറ്റ് എഴുതിയ പുസ്തകമായിരുന്നു, റെഫറന്സ്മ. നല്ല അദ്ധ്യാപ കനും ആയിരുന്നു സാര്‍.
അദ്ധ്യാപകര്‍ കുട്ടികളെക്കൊണ്ട് അവരവരുടെ ്അദ്ധ്യാപനം വിലയിരുത്തി അദ്ധ്യാപനരീതി യിലെ കുറ്റവും കുറവുകളും കണ്ടു പിടിച്ചു തിരുത്താന്‍ വേണ്ടി ഒരു ചോദ്യാവലി പഠിപ്പിച്ചു തുടങ്ങി മൂന്നു മാസത്തിനകം എല്ലാ അദ്ധ്യാപകരും കുട്ടികളെക്കൊണ്ട് പൂരിപ്പിച്ചു വാങ്ങണമായിരുന്നു. തെറ്റുകള്‍ മനസിലാക്കി മുന്നോട്ടു പോകാന്‍ ഇത് പുതിയ അദ്ധ്യാപകരെ സഹായിച്ചിരുന്നു. അദ്ധ്യാപ കര്‍ മാത്രം കുട്ടികളുടെ പേര് വക്കാതെ എഴുതി ശേഖരിച്ച ഈ ചോദ്യാവലി ഒരു വര്ഷം ടി കെ എമ്മില്‍ തന്നെ അദ്ധ്യാപകനായി ജോലി ചെയ്ത എനിക്ക് എന്റെ തൊഴിലില്‍ വളരെ പ്രയോജനക രമായിരുന്നു, പ്രത്യേകിച്ചും ഞാന്‍ ആദ്യം ക്ലാസ് എടുത്ത അവസാന വര്ഷ കുട്ടികളുടെ, തലേ വര്ഷം വരെ എന്റെ കൂടെ കളിച്ചു നടന്നവരുടെ ആത്മാര്ഥമായ അഭിപ്രായങ്ങള്‍ എന്റെ തൊഴില്‍ പാകപ്പെടുത്താന്‍ വളരെയധികം പ്രയോജനം ചെയ്തു എന്ന് പറയാന്‍ സന്തോഷം ഉണ്ട്. വിദേശ രാജ്യങ്ങളില്‍ മാത്രം അന്ന് അപൂര്വം നില നിന്ന ഈ രീതി കേരളത്തിലെ ഈ ചെറിയ പ്രൈവറ്റ് കോളേജില്‍ ഉണ്ടായിരുന്നു എന്നത് തികച്ചും ശ്ലാഖനീയമായിരുന്നു.
ഇപ്പോള്‍ മിക്കവാറും എല്ലാ സ്ഥാപങ്ങളിലും വിദ്യാര്ഥി കള്‍ അദ്ധ്യാപകരെ വിലയിരുത്തു കയും വര്ഷത്തിലൊരിക്കലെങ്കിലും അവരുടെ അദ്ധ്യാപന, ഗവേഷണ ഭരണ പരമായ നേട്ടങ്ങള്‍ വിലയിരുത്തുകയും ( Annual appraisal or evaluation ) ചെയ്യേണ്ടത് നിര്ബന്ധമാണ്. ഏതാണ്ട് മുപ്പതു വര്ഷത്തിനു ശേഷം എന്‍ ഐ ടി യില്‍ അക്കാഡ മിക് ആഡിറ്റ് തുടങ്ങാന്‍ ഞാന്‍ അക്കാഡമിക് ഡീന്‍ ആയിരുന്നപ്പോള്‍ മുന്കയ്യെടുത്തപ്പോള്‍ ചില അദ്ധ്യാപകരില്‍ നിന്നെങ്കിലും ഉണ്ടായ എതൃപ്പ് വളരെ ശക്തമായിരുന്നു. ഇത്തരം പദ്ധതികള്‍ കുറ്റം കണ്ടുപിടിക്കാനല്ല, കുറ്റവും കുറവും മനസിലാക്കി സ്വയം നന്നാകാന്‍ അവസരം ഉണ്ടാക്കാനാണ് സഹായിക്കുന്നത് എന്ന് മനസിലാക്കാന്‍ സ്വയംഭരണം ഉള്ള എന്‍ ഐ ടി യില്‍ പോലും ആള്ക്കാര്‍ എതിര്ക്കുന്നു എന്നത് വേദനാ ജനകം തന്നെ.
ഹമീദ് സാറിന്റെ അച്ചടക്കത്തെപറ്റി പല കഥകളും ഉണ്ട്. ക്ലാസ് നേരത്തെ വിടുന്നതോ ക്ലാസില്ലാതെ കുട്ടികളെ പുറത്തു വിടുന്നതും ഒക്കെ കര്ശന മായി തടഞ്ഞിരുന്നു . ലൈബ്രറിയില്‍ കൈലി / ലുങ്കി ഉടുത്തു വരരുത് എന്ന് കര്ശനമായ നിര്ദെ്ശം ഉണ്ടായിരുന്നു. ഒരു വൈകുന്നേരം ഏഴു മണിക്ക് സാര്‍ ലൈബ്രറിയില്‍ വന്നു, മുകളിലത്തെ നിലയില്‍ വായിച്ചു കൊണ്ടിരുന്ന ആള്ക്കാരെ ശ്രദ്ധിച്ചു. നോക്കുന്നത് മുഖത്തല്ല, മേശക്കടിയില്‍ ആയിരുന്നു, രണ്ടു പേരെ കയ്യോടെ പിടിച്ചു. അവരുടെ ലുങ്കി അഴിച്ചു വാങ്ങി അര്ധ്രനഗ്നരായി ഹോസ്റ്റലിലേക്ക് നടത്തി എന്ന് കേട്ടിട്ടുണ്ട്. ഏതായാലും അന്ന് പെണ്കു ട്ടികള്‍ ടി കെ എമ്മില്‍ പ്രവേശനം വാങ്ങിയിരുന്നില്ല. ( ആദ്യത്തെ ബാച്ച് പെണ്കുിട്ടികള്‍ 1971 ലാണ് പാസായത് എന്ന് തോന്നുന്നു, ഞങ്ങള്‍ മൂന്നാം വര്ഷം ആയപ്പോള്‍. അതിന്റെ തമാശകള്‍ പിന്നാലെ. ,


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ